മീസാൻകല്ല്
രാത്രിയെന്നും പകലെന്നും രാമുവിനില്ല.അതുകൊണ്ടുതന്നെ പകൽസമയത്തും രാത്രിയുടെ ഏതുയാമങ്ങളിലും രാമുവിനെ കണ്ടാൽ ആർക്കും പരാതിയുമില്ല.
കുട്ടികൾക്ക് രാമു ഭ്രാന്തനാണ്..!എങ്കിലും ഇന്നുവരെ രാമുവിന്റെ മുഖത്തുനോക്കി ആരും ഭ്രാന്താ എന്നുവിളിച്ചിട്ടുമില്ല.
വേലായുധന്റെയും ചിന്നമ്മയുടെയും ആറുമക്കളിൽ നാലാമനായിരുന്നു രാമു.മൂത്തത് പെണ്ണായിരുന്നു. അളുടെ...
പ്രവാസം ചിലപ്പോഴെങ്കിലും നഷ്ടകച്ചോടം തന്നെയാണു
നോമ്പ് തുറക്കാൻ കഫ്റ്റീരിയയിലേക്ക് വന്നപ്പോഴാണു അവിടത്തെ ജോലിക്കാരൻ പുറത്ത് ഒറ്റക്കിരിക്കുന്നത് കണ്ടത്. പേരറിയാത്ത ആ സുഹൃത്തിന്റെ ഇരുത്തത്തിൽ എന്തോ വിഷമം തോന്നി.
നോമ്പിനെ കുറിച്ച് ഒക്കെ ചോദിച്ചശേഷം നാട്ടിൽ പോകണ്ടേയെന്ന എന്റെ ചൊദ്യം അവനെ...
മൗനം
മൗനത്തിന് കണ്ണുണ്ടായിരുന്നു
പീലിക്കണ്ണുകള്‍ കണ്ടതിലേറെ
പുലിക്കണ്ണുകള്‍ കണ്ടിട്ടും
കണ്ണു ചിമ്മിയ മൗനം
മൗനത്തിന് ചെവിയുണ്ടായിരുന്നു
സ്വരനാദങ്ങള്‍ കേട്ടു തഴമ്പിച്ച
കര്‍ണ്ണപുടം ആര്‍ത്ത നാദങ്ങള്‍ക്കായ് ചെവി കൊടുക്കാത്ത മൗനം
മൗനത്തിന് നാവുമുണ്ടായിരുന്നു
ദിവ്യസൂക്തങ്ങള്‍ ചൊല്ലി തേഞ്ഞ
മാംസ പിണ്ഡം പ്രതികരിച്ചില്ല
പൂട്ടു വീണ മൗനം
മൗനത്തിന് കയ്യുണ്ടായിരുന്നു
നിത്യാഭ്യാസത്താല്‍ ഉരുട്ടിയെടുത്ത
ഭുജങ്ങള്‍ തടഞ്ഞില്ല...
വെറ്റില കൃഷി വളവന്നൂർ മാതൃക
പൂർവ്വികമായിട്ടു തന്നെ കാർഷിക ഗ്രാമമായി അറിയപ്പെടുന്ന വളവന്നൂരിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും നമുക്ക് കാണാൻ കഴിയുന്ന ഒരു പ്രധാന കൃഷിയാണ് വെറ്റിലകൃഷി. നാടിന്റെ വിവിധ ഭാഗങ്ങളിലായി പച്ച പുതച്ചു നിൽക്കുന്ന ഈ കൃഷി നല്ലൊരു കാർഷിക...
ഫേസ്ബുക്കിലെ പശു
ഒരു ലൈക്കിലോരു കിഡ്നി
ഒരു ഷെയറിലോരു കണ്ണ്
ഒരു കമന്റിലോരു ഹൃദയധമനി
നിത്യവും ഇത്രയെണ്ണം പോരെ,
ഘോരഘോരം ഞാൻ
പ്രതികരിക്കുന്നില്ലേ
വ്യവസ്ഥിതികളെ മറിച്ചിടാൻ,
സമരങ്ങൾക്ക് ഐക്യദാർഢ്യമായി
രക്തപുഷ്പങ്ങൾ ടാഗ് ചെയ്യുന്നില്ലേ?
എന്റെ സാമൂഹ്യ പ്രതിബദ്ധത നോക്കൂ.
രാസായുധങ്ങളെ കുറിച്ചും
പാതിവെന്ത കുഞ്ഞുങ്ങളെ കുറിച്ചും
ഭരണവേഴ്ച്ചകളെ കുറിച്ചും
ഫേസ്ബുക്കിൽ
ഞാനിട്ട പോസ്റ്റുകള്ക് കിട്ടിയ
പ്രതികരണം കണ്ടില്ലേ,.
ഒരുരോമം...
കാൽപ്പാടുകൾ
അനന്തമായി നീണ്ടുകിടയ്ക്കുന്ന കാൽപ്പാടുകളുടെ അവസാനബിന്ദു അന്വേഷിച്ചാണു അയാൾ യാത്ര തുടങ്ങിയത്.
കേവലമൊരു തമാശരൂപേണ തുടങ്ങിയ ഈ യാത്ര , ഇന്നയാളെ വല്ലാത്തൊരു വിഷമാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.
നിഗൂഢതകൾ നിറഞ്ഞു , പരന്നു ഒരവസാനമില്ലാതെ കിടയ്ക്കുന്ന ഈ മരുഭൂമിയിലൂടെ...
സെക്രെട്ടറി ചെടികൾ
സെക്രട്ടറി ചെടികൾ
വെയിലറിയാത്ത ചില
ചട്ടിച്ചെടികളുണ്ട്
ഓഫീസ് മുറികളിൽ,
മഴയെ കുറിച്ചവക്ക്
കേട്ടറിവുപോലുമില്ല.
മോണിറ്ററിലേക്കുള്ള
എത്തിനോട്ടം മാത്രമാണ്
പുറംലോകത്തേക്കുള്ള കാഴ്ച.
തളിർക്കണമെന്നോ,
പുഷ്പിക്കണമെന്നോ,
കായ്ക്കണമെന്നോ,
അവക്കൊരു വിചാരവുമില്ല
ചില സെക്രെട്ടറികളെപ്പോലെ!
നിറങ്ങൾ
മകൻ ,
നിറങ്ങളെക്കുറിച്ച്
ചോദിച്ചപ്പോഴാണു
ഞാനമ്പരന്നു പോയത്..!
ആകാശത്തുള്ള നിറങ്ങൾ
പരസ്പരപൂരിതമെന്നും ,
ഭൂമിയിലെ നിറങ്ങൾ
അകന്നു നിൽക്കുന്നതെന്ത് കൊണ്ട്
ചോദ്യം ഉത്തരമില്ലാത്തൊരു
വികലാംഗനായിത്തീരുന്നൂ
നാവിൻ തുമ്പിൽ..
പച്ചയും ചുവപ്പും കാവിയും ,
ഇവയെയകറ്റിനിറുത്തുന്നതേത്
കാന്തികശക്തി..?
മകനേ ,
അറിയില്ലതിനുത്തരമീയച്ഛനു
നിറഭാവങ്ങൾ മാറിമറിയും
കാലങ്ങൾ സാക്ഷി...
ഇരുളിൻ മറനീക്കിവരും
സൂര്യനും സാക്ഷി...
ഇനിവരും കാലങ്ങളിലുണ്ടതിനുത്തരം
ചേതനയറ്റുതീരുന്ന നിൻ നയനങ്ങളിൽ
പതിയുകയില്ലതിൻ വർണ്ണങ്ങൾ...
നാവിലെ രസമുകുളങ്ങളും ,
ഗന്ധമറിയും...
ചെമ്മീൻ
കഴിഞ്ഞ ദിവസം നാട്ടിലേക്ക് രണ്ട്മൂന്ന് തവണ വിളിച്ചിട്ടാണ് അവൾ ഫോൺ എടുത്തത്. എന്താ ഫോൺ എടുക്കാത്തത് ന്ന് ചോദിച്ചപ്പോ അവൾ പറഞ്ഞു.
"അടുപ്പത്ത് ചെമ്മീൻ ഉണ്ടായിരുന്നു. ഫോൺ എടുക്കാൻ വന്നാൽ അത് കരിഞ്ഞു പോകുന്ന്...
വാരണാസി
കർമ്മികളുടെ മന്ത്രോച്ചാരണത്തോടൊപ്പം കുങ്കുമത്തിന്റെയും ചന്ദനത്തിരികളുടെയും കുന്തിരികത്തിന്റെയും രൂക്ഷഗന്ധം വായുവിലൊരു ശോകാന്തരീക്ഷം സൃഷ്ടിച്ചു. കാലിന്റെ തള്ളവിരലുകൾ പരസ്പ്പരം ബന്ധിച്ച്, മൂക്കിൽ പഞ്ഞിയും തിരുകി, താടയ്ക്കൊരു കെട്ടുംകെട്ടി, വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ്... പുതുഗന്ധം വിട്ടുമാറാത്ത പുൽപായയിൽ ഞാൻ...



















