എന്നെ മറമാടി അവരെല്ലാം
മടങ്ങിയ ശേഷം
എന്റെ ഖബറിന്നരികിൽ നീ വരണം.
നിന്റെ കനവിന്റെ തോട്ടത്തിൽ നിന്നൊരു
മുല്ലവള്ളി ആ മൈലാഞ്ചിച്ചെടിക്കു ചാരെ നടണം.
എന്നെ ഓർക്കുമ്പോൾ ഉതിർന്നു വീഴുന്ന
കണ്ണീർ തുള്ളികൾ അതിനു നനവാകട്ടെ..!
നിലാവു പെയ്യുന്ന, നക്ഷത്രങ്ങളുറങ്ങാത്ത
രാവുകളിൽ നീ ഇവിടെ വരണം.
സ്വർഗ്ഗീയ പരിമളം വീശുന്ന മുല്ലമൊട്ടുകളായി
ഞാൻ നിന്നെ കാണാൻ വരും…. !