ഖബറിൻ മുകളിലെ മുല്ലമൊട്ടുകൾ

1462

എന്നെ മറമാടി അവരെല്ലാം
മടങ്ങിയ ശേഷം
എന്റെ ഖബറിന്നരികിൽ നീ വരണം.

നിന്റെ കനവിന്റെ തോട്ടത്തിൽ നിന്നൊരു
മുല്ലവള്ളി ആ മൈലാഞ്ചിച്ചെടിക്കു ചാരെ നടണം.
എന്നെ ഓർക്കുമ്പോൾ ഉതിർന്നു വീഴുന്ന
കണ്ണീർ തുള്ളികൾ അതിനു നനവാകട്ടെ..!

നിലാവു പെയ്യുന്ന, നക്ഷത്രങ്ങളുറങ്ങാത്ത
രാവുകളിൽ നീ ഇവിടെ വരണം.
സ്വർഗ്ഗീയ പരിമളം വീശുന്ന മുല്ലമൊട്ടുകളായി
ഞാൻ നിന്നെ കാണാൻ വരും…. !               

പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമെടുത്ത നിയാസ്‌ സി.കെ സാമൂഹ്യ രംഗത്ത്‌ നിറഞ്ഞുനിൽക്കുന്നു. വരന്പനാല-തയ്യിൽ പീടിക സ്വദേശിയാണ്.