പ്രവാസി യുവാവിന്റെ വിയോഗം നാടിന്റെ നൊമ്പരമായി

അബ്ദുൽ റഷീദ് കന്മനം

1678

കന്മനം: കന്മനം കുറുങ്കാട് സ്വദേശി സക്കീറിന്റെ (30) ആകസ്മിക വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. അബുദാബിയിൽ വെച്ചാണ് സക്കീർമരണപ്പെട്ടത്. ഏഴ് വർഷം മുമ്പ് ഗൾഫിലെത്തിയ സക്കീർ അബുദാബി ഖാലിദിയയിൽ ജസീറ ഫ്ലോർ മില്ലിലായിരുന്നു ജോലി ചെയ്തിരുന്നത്.

വെള്ളിയാഴ്ച്ച രാത്രി ഉറങ്ങാൻ കിടന്ന സക്കീർ ശനിയാഴ്ച്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ചതായി കാണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം.

സയ്യിദ് ബാപ്പുട്ടി തങ്ങൾ , കുറുക്കോളി മൊയ്തീൻ, വെട്ടം ആലിക്കോയ , സൈദലവി മാസ്റ്റർ തുടങ്ങിയ സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും വിവിധ സംഘടനാ നേതാക്കളും ആയിരക്കണക്കിന് ആളുകളും സക്കീറിനെ അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിൽ എത്തിച്ചേർന്നു.

ജനാസ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കന്മനം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.

പിതാവ് : പുത്തൻ വളപ്പിൽ മുഹമ്മദ് കുട്ടി ഹാജി . മാതാവ് : ഫാത്തിമ. ഭാര്യ : ജസീല. മകൻ : മുഹമ്മദ് സായാൻ. സഹോദരങ്ങൾ : അബ്ദുൽ റഷീദ് (മാനു), സാജിദ്, മൻസൂർ, സക്കീന