തീരുമാനം
രാവിലെ ഓഫീസിൽ എത്തിയവർ നോട്ടീസ് ബോർഡിൽ കണ്ട വാർത്ത കണ്ട് അമ്പരന്നു.
"ഈ കമ്പനിയിൽ നിങ്ങളുടെ വളർച്ചക്ക് വിഘാതമായി നിന്ന വ്യക്തി ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം ഹാളിൽ പൊതുദർശനത്തിനു വെച്ചിട്ടുണ്ട്. ശവസംസ്കാര...
ഇശ്ഖിന്റെ ആകാശം
എന്റെ പ്രണയമേ... വരൂ...,
ആകാശ മേലാപ്പിനപ്പുറത്തേക്ക് നമുക്കൊരു വിരുന്നു പോയാലോ..?
വർണ്ണച്ചിറകുള്ള പൂമ്പാറ്റകളായി നമുക്കവിടെ പാറി നടക്കാം ...
മണ്ണിൽ വിരിയാത്ത പൂക്കളുടെ തേൻ കുടിക്കാം ...
ഇവിടെ പിറക്കാത്ത ആത്മാക്കളോട് കൂട്ട് കൂടാം...
ഇശ്ഖിന്റെ പൊരുൾ തേടുന്ന ജിന്നിനോട്...
ലോകാ സമസ്താ സുഖിനോ ഭവന്തു:
ഇന്നത്തെ പ്രഭാതവും
സുന്ദരമായിരുന്നു
ആകാശത്ത്
മഴ മേഘങ്ങളുണ്ടായിരുന്നു
നേരിയ ചാറ്റൽ മഴ
പുത്തനുണർവ്വ് പകർന്നു
എവിടെ നിന്നോ
ചിറകടിച്ചെത്തിയ
അമ്പലപ്രാവുകൾ
മൈതാനത്ത്
ധാന്യമണികൾ തിരയുന്നത്
മനസ്സിന്
കുളിർമ്മ നൽകി
ഇലച്ചാർത്തുകൾക്കിടയിലൂടെ
അരിച്ചെത്തുന്ന
സൂര്യകിരണങ്ങൾ
മഞ്ഞുകണങ്ങളോട്
എന്തായിരിക്കും പറയുന്നത്?
മൗനം
മൗനത്തിന് കണ്ണുണ്ടായിരുന്നു
പീലിക്കണ്ണുകള്‍ കണ്ടതിലേറെ
പുലിക്കണ്ണുകള്‍ കണ്ടിട്ടും
കണ്ണു ചിമ്മിയ മൗനം
മൗനത്തിന് ചെവിയുണ്ടായിരുന്നു
സ്വരനാദങ്ങള്‍ കേട്ടു തഴമ്പിച്ച
കര്‍ണ്ണപുടം ആര്‍ത്ത നാദങ്ങള്‍ക്കായ് ചെവി കൊടുക്കാത്ത മൗനം
മൗനത്തിന് നാവുമുണ്ടായിരുന്നു
ദിവ്യസൂക്തങ്ങള്‍ ചൊല്ലി തേഞ്ഞ
മാംസ പിണ്ഡം പ്രതികരിച്ചില്ല
പൂട്ടു വീണ മൗനം
മൗനത്തിന് കയ്യുണ്ടായിരുന്നു
നിത്യാഭ്യാസത്താല്‍ ഉരുട്ടിയെടുത്ത
ഭുജങ്ങള്‍ തടഞ്ഞില്ല...
കാവപ്പുര കഥ പറയുന്നു
കൽപകഞ്ചേരി ദേശത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഉൾ പ്രദേശമാണ് കാവപ്പുര. വയലോരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമം. മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി...
ഇന്ന് അറിയുവാൻ: എ.പി.ജെ. അബ്ദുൽ കലാം ചരമദിനം
ഇന്ത്യയുടെ പതിനൊന്നാമത് 'രാഷ്ട്രപതിയായിരുന്നു(2002-2007)അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായമിസൈൽ സാങ്കേതികവിദ്യാവിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന്...
പ്രവാസം ചിലപ്പോഴെങ്കിലും നഷ്ടകച്ചോടം തന്നെയാണു
നോമ്പ് തുറക്കാൻ കഫ്റ്റീരിയയിലേക്ക് വന്നപ്പോഴാണു അവിടത്തെ ജോലിക്കാരൻ പുറത്ത് ഒറ്റക്കിരിക്കുന്നത് കണ്ടത്. പേരറിയാത്ത ആ സുഹൃത്തിന്റെ ഇരുത്തത്തിൽ എന്തോ വിഷമം തോന്നി.
നോമ്പിനെ കുറിച്ച് ഒക്കെ ചോദിച്ചശേഷം നാട്ടിൽ പോകണ്ടേയെന്ന എന്റെ ചൊദ്യം അവനെ...
വാരണാസി
കർമ്മികളുടെ മന്ത്രോച്ചാരണത്തോടൊപ്പം കുങ്കുമത്തിന്റെയും ചന്ദനത്തിരികളുടെയും കുന്തിരികത്തിന്റെയും രൂക്ഷഗന്ധം വായുവിലൊരു ശോകാന്തരീക്ഷം സൃഷ്ടിച്ചു. കാലിന്റെ തള്ളവിരലുകൾ പരസ്പ്പരം ബന്ധിച്ച്, മൂക്കിൽ പഞ്ഞിയും തിരുകി, താടയ്ക്കൊരു കെട്ടുംകെട്ടി, വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ്... പുതുഗന്ധം വിട്ടുമാറാത്ത പുൽപായയിൽ ഞാൻ...
കാലം
മഴ തരാതെ
മഴക്കാലം പോയി
തണുപ്പിക്കാതെ
ഡിസംബറും
വരാനിരിക്കുന്നതോ
വരണ്ട വേനൽ