മൗനം
മൗനത്തിന് കണ്ണുണ്ടായിരുന്നു
പീലിക്കണ്ണുകള്‍ കണ്ടതിലേറെ
പുലിക്കണ്ണുകള്‍ കണ്ടിട്ടും
കണ്ണു ചിമ്മിയ മൗനം
മൗനത്തിന് ചെവിയുണ്ടായിരുന്നു
സ്വരനാദങ്ങള്‍ കേട്ടു തഴമ്പിച്ച
കര്‍ണ്ണപുടം ആര്ത്ത നാദങ്ങള്ക്കായ് ചെവി കൊടുക്കാത്ത മൗനം
മൗനത്തിന് നാവുമുണ്ടായിരുന്നു
ദിവ്യസൂക്തങ്ങള്‍ ചൊല്ലി തേഞ്ഞ
മാംസ പിണ്ഡം പ്രതികരിച്ചില്ല
പൂട്ടു വീണ മൗനം
മൗനത്തിന് കയ്യുണ്ടായിരുന്നു
നിത്യാഭ്യാസത്താല്‍ ഉരുട്ടിയെടുത്ത
ഭുജങ്ങള്‍ തടഞ്ഞില്ല...
കാൽപ്പാടുകൾ
അനന്തമായി നീണ്ടുകിടയ്ക്കുന്ന കാൽപ്പാടുകളുടെ അവസാനബിന്ദു അന്വേഷിച്ചാണു അയാൾ യാത്ര തുടങ്ങിയത്.
കേവലമൊരു തമാശരൂപേണ തുടങ്ങിയ ഈ യാത്ര , ഇന്നയാളെ വല്ലാത്തൊരു വിഷമാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.
നിഗൂഢതകൾ നിറഞ്ഞു , പരന്നു ഒരവസാനമില്ലാതെ കിടയ്ക്കുന്ന ഈ മരുഭൂമിയിലൂടെ...
എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ
"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്"
എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....
ഇശ്ഖിന്റെ ആകാശം
എന്റെ പ്രണയമേ... വരൂ...,
ആകാശ മേലാപ്പിനപ്പുറത്തേക്ക് നമുക്കൊരു വിരുന്നു പോയാലോ..?
വർണ്ണച്ചിറകുള്ള പൂമ്പാറ്റകളായി നമുക്കവിടെ പാറി നടക്കാം ...
മണ്ണിൽ വിരിയാത്ത പൂക്കളുടെ തേൻ കുടിക്കാം ...
ഇവിടെ പിറക്കാത്ത ആത്മാക്കളോട് കൂട്ട് കൂടാം...
ഇശ്ഖിന്റെ പൊരുൾ തേടുന്ന ജിന്നിനോട്...
ചിതറപ്പെട്ട മുത്തുകൾ
ഒരു വൈമാനികനാണത് പറഞ്ഞത്,
ശാന്തസമുദ്രത്തിന് മുകളിലെവിടെയോ
സടാക്കോയുടെ ആത്മാവും പേറി
ഒരു കുഞ്ഞുമേഘം തങ്ങി നിൽപുണ്ടെന്ന്
സ്വർണ്ണ വർണ്ണമുള്ള കടലാസുപറവകൾ
അതിൽ വന്നിരുന്ന് പാട്ടുപാടാറുണ്ടെന്ന്...
മറ്റൊരു നാവികൻ പറഞ്ഞിരുന്നു,
അറ്റ്ലാന്റിക്കിന്രെ തിരകൾക്കിടയിലെവിടെയോ
ആൻഫ്രാങ്കിന്രെ ഓർമ്മകൾക്ക് മേൽ
ഹിമപാളികൾ ഡയറിത്താളുകൾപോലെ
പറന്നു വീഴാറുണ്ടെന്ന്...
മദ്ധ്യ ധരണ്യാഴിയുടെ കരയിൽ
മരുഭൂമിയിൽ ഒരു സഞ്ചാരി
തംബുരു...
പ്രവാസം ചിലപ്പോഴെങ്കിലും നഷ്ടകച്ചോടം തന്നെയാണു
നോമ്പ് തുറക്കാൻ കഫ്റ്റീരിയയിലേക്ക് വന്നപ്പോഴാണു അവിടത്തെ ജോലിക്കാരൻ പുറത്ത് ഒറ്റക്കിരിക്കുന്നത് കണ്ടത്. പേരറിയാത്ത ആ സുഹൃത്തിന്റെ ഇരുത്തത്തിൽ എന്തോ വിഷമം തോന്നി.
നോമ്പിനെ കുറിച്ച് ഒക്കെ ചോദിച്ചശേഷം നാട്ടിൽ പോകണ്ടേയെന്ന എന്റെ ചൊദ്യം അവനെ...
സാന്പാർ
കാലങ്ങളായി കറുത്തവനെ
പറഞ്ഞു പറ്റിച്ച വാക്കാണ്,
കറുപ്പിന് ഏഴഴകെന്നത്.
ഇന്നേവരെ ഈ ഏഴഴകുണ്ടാക്കണ
ഒരു ക്രീമുപോലും ഞാൻ കണ്ടിട്ടില്ല..
ആരും അന്വോഷിച്ച് നടന്നിട്ടുമില്ല..
-------------------------------
നഖത്തിന്റെ യഥാർത്ഥ നിറമാണ്
ലോകത്തിലെ ഏറ്റവും വ്യത്യസ്തമായ നിറം!
------------------------------
ഒടുക്കം നാട്ടില്‍
പൈക്കളും നായ്ക്കളും
മാത്രം മത്യാവും...
-----------------------------
നിന്റെ കണ്ണീര് മായ്ക്കാൻ
എന്റെ പുഞ്ചിരി നൽകാം...
-----------------------------
പണ്ടും
വൈകുന്നേരങ്ങളുടെ
മറപറ്റിയായിരുന്നു
സന്ധ്യ...
അപ്പൂപ്പന് താടികള്‍
പാരതന്ത്ര്യത്തിന് കയ്പ്പില്ലാ
അനന്ത വിഹായസ്സിലേക്കു നീ പറന്നുയരുന്നു
പുതു നാമ്പിനു വിത്തിറക്കി നീ അകലേക്കു മറയുന്നു
നീ പൊട്ടി വീണ വൃക്ഷം
ഞാന്‍ ഉതിര്‍ന്നു വീണ പാത്രം
നൊന്തെരിഞ്ഞതു
രണ്ടു മാറുകള്‍
നിന്റെ ചൂടും ചൂരും എന്റെയുള്ളിലും ആറാതെ കിടപ്പുണ്ട്
നിന്നില്‍ പറ്റിയതൊക്കെയും
എന്നിലും പറ്റി...
പൊതു പ്രവർത്തകർക്ക് മാതൃകയായി കന്മനം പോത്തനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകർ
പോത്തനൂർ : പൊതുപ്രവർത്തകർ നാടിന് ചെയ്യേണ്ട സേവനങ്ങൾ എന്തൊക്കെയെന്ന് പ്രവർത്തനത്തിലൂടെ കാണിച്ചു തരികയാണ് പോത്തനൂരിലെ ഹരിത രാഷ്ട്രീയത്തിന്റെ പ്രവർത്തകർ.
രോഗിയായ വ്യക്തിക്ക് തന്റെ വീട്ടിലേക്കുള്ള വഴി ഇടവഴിയായതിനാൽ വീൽചെയറിൽ പോലും സഞ്ചരിക്കാൻ കഴിയാതെ വന്നപ്പോൾ...
സെക്രെട്ടറി ചെടികൾ
സെക്രട്ടറി ചെടികൾ
വെയിലറിയാത്ത ചില
ചട്ടിച്ചെടികളുണ്ട്
ഓഫീസ് മുറികളിൽ,
മഴയെ കുറിച്ചവക്ക്
കേട്ടറിവുപോലുമില്ല.
മോണിറ്ററിലേക്കുള്ള
എത്തിനോട്ടം മാത്രമാണ്
പുറംലോകത്തേക്കുള്ള കാഴ്ച.
തളിർക്കണമെന്നോ,
പുഷ്പിക്കണമെന്നോ,
കായ്ക്കണമെന്നോ,
അവക്കൊരു വിചാരവുമില്ല
ചില സെക്രെട്ടറികളെപ്പോലെ!